തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള്‍ ലഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി. പമ്പുകൾ തുടങ്ങും. സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകൾ തുടങ്ങുന്നത് വഴി വരുമാനം വര്‍ധിപ്പിക്കാൻ സാധിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പാമ്പുകൾ ആണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് . കെ എസ് ആര്‍ ടി സി യുടെ , നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത് . ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത് . ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങുമെന്നും ഇതിനുള്ള അനുമതി ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു . ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പ് തുടങ്ങുക.
മൂവാറ്റുപുഴ , അങ്കമാലി , കണ്ണൂര്‍ , കോഴിക്കോട് , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും . നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പും തുടങ്ങും. ഇതിനായി കെ എസ് ആര്‍ ടി സി ക്ക് സാമ്പത്തിക ബാധ്യത ഇല്ലെന്നും , മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് മുടക്കുന്നതെന്നും മന്ത്രി അറിയിച്ചു.